ML262 - E1321
മഹത്വത്തിന്‍റെ പ്രത്യാശ
ദൈവപുത്രന്മാരുടെ വെളിപ്പെടല്‍
1
ദൈവം ചൊരിയും കൃപ തന്‍
പുത്രന്‍ തന്നെയത്രേ;
ഈ ക്രിസ്തുവിൻ ആസ്വാദനം
സമൃദ്ധം, സമ്പുഷ്ടം.
ഗ്രഹിപ്പതിലുമപ്പുറം,
അത് ആശ്ചര്യകരം:
നിരാശാ മക്കളായവര്‍,
ഉല്‍കൃഷ്ടസൃഷ്ടിയായി.
2
മുഴു സൃഷ്ടിയും ബന്ധന-
ത്തിന്‍ കീഴില്‍ ഞരങ്ങുന്നു,
ദൈവസുതര്‍ വെളിപ്പെടു-
മ്പോള്‍ പൂർണ സ്വാതന്ത്ര്യം.
ദൈവത്തിന്‍ നിത്യ ഉദ്ദേശം
പൂര്‍ണമായ് വെളിപ്പെടും;
മറഞ്ഞിരിക്കും തേജസ്സ്
അന്ന് വെളിവാകും.
3
മുള്‍ച്ചെടി കൊഴുന്തായ് തീരും,
മുള്ളുണ്ടാകില്ലിനി,
യുദ്ധരാഹിത്യം വാണീടും,
ശാപം നീങ്ങിപ്പോകും.
അപ്പോള്‍ മരങ്ങള്‍ കൈകൊട്ടും,
കുന്നുകള്‍ പാടീടും;
ഈ സ്വാതന്ത്ര്യം, ദൈവസുതര്‍
വെളിപ്പെടുമ്പോള്‍ വരും.
4
ദൈവത്തിന്‍ കൃപയിന്‍ വേല
മറഞ്ഞതെങ്കിലും,
ഏവര്‍ക്കും വെളിപ്പെടുന്ന,
ദിനം വരെ പോകും.
അപ്പോള്‍ ദൈവം-വേല തീർത്തു:
തന്നെ പകരും നമ്മില്‍;
സര്‍വ്വ സൃഷ്ടിയും പുകഴ്ത്തും
തന്‍ മഹത്വ ഉല്പ്പന്നം.
5
ദൈവമുമ്പാകെ ശോഭയാല്‍
നില്‍ക്കുന്ന ദൂതന്മാര്‍,
താന്‍ പദ്ധതി ചെയ്തതിനായ്
അവനെ സ്തുതിക്കും.
പിശാചും, അവന്‍ അന്ത്യവും...?
നാം കര്‍ത്തനെ സ്തുതിപ്പൂ
ഇപ്പോള്‍ ശല്യമാം കാര്യങ്ങള്‍
പുക മാത്രമാകും.
6
സന്തോഷത്താല്‍ നമ്മെ തന്നെ
നൽകുകയില്ലയോ,
കര്‍ത്തന്‍ നമ്മിലേക്കവനെ-
തന്നെ പകരുവാന്‍;
ദിനവും ലഭിക്കും കൃപ
അല്പ്പം അതെങ്കിലും,
അന്ന് ശോഭിക്കാന്‍ നമ്മിലേ-
ക്ക് താൻ ഉരുവാകും.
