top of page
ദൂത് നാല്പത്തിയൊമ്പത്—പുനരുത്ഥാനത്തിലുള്ള ജീവൻ (4)

തിരുവെഴുത്ത് വായന: യോഹന്നാൻ 20:14—30

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

D.   പുനരുത്ഥാനത്തിലെ ജീവൻ—20:14—21:25

                                              I.        അന്വേഷകർക്കു പ്രത്യക്ഷപ്പെട്ടിട്ട് പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുന്നു—20:14-18

                                            II.         വിശ്വാസികളിലേക്ക് ഊതുവാൻ ആത്മാവായി വരുന്നു—20:19-25

                                           III.        വിശ്വാസികളോടുകൂടെ കൂടിവരുന്നു—20:26-31

                                           IV.        വിശ്വാസികളോടുകൂടെ നീങ്ങുകയും ജീവിക്കുകയും ചെയ്യുന്നു—21:1-14

                                            V.         വിശ്വാസികളോടുകൂടെ പ്രവർത്തിക്കുകയും നടക്കുകയും ചെയ്യുന്നു—21:15-25

 

 

20:14 -30~omitted

 

തിങ്കൾ:

VI.      വിശ്വാസികളോടൊപ്പം വേല ചെയ്യുകയും നടക്കുകയും ചെയ്യുന്നു— 21:15-25

·         പുനരുത്ഥാനത്തിൽ, കർത്താവ് വിശ്വാസികളോടൊപ്പം നീങ്ങുകയും ജീവിക്കുകയും ചെയ്തു എന്ന് 21:1-14-ൽ നാം കണ്ടു.

·         ഇപ്പോൾ 21:15-25-ൽ, അവൻ വിശ്വാസികളോടൊപ്പം വേല ചെയ്യുകയും നടക്കുകയും ചെയ്യുന്നു എന്നും നാം കാണുന്നു.

A.   നല്ല ഇടയനും വലിയ ഇടയനും ശ്രേഷ്ഠ ഇടയനുമായി വേല ചെയ്യുന്നു—21:15-17;10:16

·         ഇടയൻ എന്ന നിലയിൽ കർത്താവിന് മൂന്ന് ഭാവങ്ങൾ ഉണ്ട്: നല്ല ഇടയൻ(10:11), വലിയ ഇടയൻ (എബ്രാ.13:20), ശ്രേഷ്ഠ ഇടയൻ (1 പത്രൊ.5:4)എന്നിവ.

·         മേയ്പ്പ് വ്യക്തികൾക്കു വേണ്ടിയല്ല; അത് ആട്ടിൻ കൂട്ടത്തിനു വേണ്ടിയാണ്. ആട്ടിൻ കൂട്ടം സഭയും, സഭ കെട്ടുപണിയും ആണ്

1.    ശിഷ്യന്മാർക്ക് തന്നോടുള്ള സ്നേഹത്തെ ഉണർത്തുന്നു—21:15

a.     21:15-ൽ കർത്താവ് പത്രാസിന് തന്നോടുള്ള സ്നേഹത്തെ പുനഃസ്ഥാപിക്കുകയായിരുന്നു.

b.    പത്രാസിന് കർത്താവിനോടുള്ള സ്നേഹം വിലയേറിയതായിരുന്നു; എന്നാൽ അവന്റെ സ്വാഭാവിക ശക്തിയോട് ഇടപെടേണ്ടതുണ്ടായിരുന്നു.

c.     പത്രോസിന്റെ ശക്തി കൈകാര്യം ചെയ്യപ്പെട്ടത് രണ്ടു വിധത്തിലായിരുന്നു. കർത്താവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിനാൽ ഒന്നാമത്തെ പരീക്ഷയിലും, മീൻ പിടിക്കുവാൻ പോയതിനാൽ രണ്ടാമത്തെ പരിക്ഷയിലും പത്രൊസ് പരാജയപ്പെട്ടു.

d.    21:15-17-ൽ കർത്താവ് പത്രോസിനോട് സംസാരിച്ചപ്പോൾ, വീണ്ടും ജനനം പ്രാപിച്ച് അവന്റെ വ്യക്തിത്വത്തിന്റെ പേരായ, പത്രാസേ എന്ന് അവനെ വിളിച്ചില്ല. കർത്താവ് അവനെ ശീമോനേ എന്നു വിളിച്ചു. ശീമോൻ എന്നത് അവന്റെ സ്വാഭാവിക വ്യക്തിത്വത്തെ ചിത്രീകരിക്കുന്ന അവന്റെ പഴയ പേരായിരുന്നു.

e.     പത്രാസിന്റെ സ്വാഭാവിക ശക്തിയോട്, കർത്താവ് എങ്ങനെ ഇടപെട്ടു? താല്കാലികമായി തന്റെ കൈ അവനിൽനിന്ന് മാറ്റിക്കൊണ്ട്

f.      കർത്താവ് കുറച്ചുനേരത്തേക്ക് തന്റെ കൈ പിൻവലിക്കുകയും പത്രാസ് പൂർണ്ണമായും തുറന്നുകാട്ടപ്പെടുകയും ചെയ്തു. അത് കർത്താവിന്റെ ഇടപെടലായിരുന്നു.

ചൊവ്വ:

g.     യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?”എന്ന് മൂന്നാം പ്രാവശ്യവും കർത്താവ് ചോദിച്ചപ്പോൾ, പത്രോസ് അതി ദുഃഖിതനായി.

h.    രണ്ടു കാരണങ്ങളാൽ അവൻ ദുഃഖിച്ചു. കർത്താവ് അവനോട് ഈ ചോദ്യം മൂന്നു പ്രാവശ്യം ചോദിച്ചു എന്നതായിരുന്നു ഒന്നാമത്തേത്.

i.      രണ്ടാമത്തെ കാരണം, ഈ ചോദ്യം മൂന്നുപ്രാവശ്യം ചോദിക്കുക വഴി, അവൻ മൂന്നു പ്രാവശ്യം കർത്താവിനെ തള്ളി പറഞ്ഞു എന്നത് അവനെ കർത്താവ് ഓർമ്മിപ്പിക്കുകയായിരുന്നു എന്നതായിരുന്നു.

2.    കുഞ്ഞാടുകളെ തീറ്റുവാനും ആടുകളെ മേയിക്കുവാനും അവരോട് കല്പിക്കുന്നു

a.     കർത്താവിനോടുള്ള പത്രാസിന്റെ സ്നേഹം പുനഃസ്ഥാപിച്ചതിനുശേഷം, എന്റെ കുഞ്ഞാടുകളെ പോഷിപ്പിക്കുക എന്നും എന്റെ ആടുകളെ മേയിക്കുക എന്നും എന്റെ ആടുകളെ പോഷിപ്പിക്കുക എന്നും പറഞ്ഞുകൊണ്ട്, കർത്താവായ യേശു അവനോട് കല്പിച്ചു.

b.    യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യത്തെ ഇരുപത് അദ്ധ്യായങ്ങൾ, നമുക്ക് ജീവൻ ഉണ്ടാകേണ്ടതിന്, പുത്രനിൽ വിശ്വസിക്കുക (3:15) എന്ന കാര്യത്തിന് ഊന്നൽ കൊടുക്കുന്നു. എന്നാൽ ഈ അദ്ധ്യായത്തിൽ, വിശ്വസിക്കുന്നതല്ല പിന്നെയോ സ്നേഹിക്കുന്നതാണ് കാര്യം.

c.     കർത്താവിൽ വിശ്വസിക്കുക എന്നാൽ അവനെ സ്വീകരിക്കുക എന്നും കർത്താവിനെ സ്നേഹിക്കുക എന്നാൽ അവനെ ആസ്വദിക്കുക എന്നും ആണ്.

d.    ഇന്ന്, കുഞ്ഞാടുകളെ പോഷിപ്പിക്കുകയും ആടുകളെ മേയിക്കുകയും ചെയ്തുകൊണ്ട്, സഭയുടെ കെട്ടുപണിക്കുവേണ്ടി കർത്താവ് നമ്മോടൊപ്പം പ്രവർത്തിക്കുന്നു

e.     ഇന്ന് നാം കർത്താവിനെ സേവിക്കുമ്പോൾ, നാം അവന്റെ ആടുകൾക്കുവേണ്ടി കരുതിയാൽ മാത്രം പോരാ, പിന്നെയോ അവയെ ആത്മീയ ഭക്ഷണം കൊണ്ട് പോഷിപ്പിക്കുകയും വേണം.

ബുധൻ:

B.   തന്റെ അനുയായികളായ ശിഷ്യന്മാരോടുകൂടെ നടക്കുന്നു—21:18-23

1.    മരണത്തോളം അവനെ അനുഗമിക്കുവാൻ അവരോട് നിർദ്ദേശിക്കുന്നു

a.     പത്രോസിന്റെ രക്തസാക്ഷിത്വം മുൻകൂട്ടി പറഞ്ഞതിനു ശേഷം, “എന്നെ അനുഗമിക്കുക!” എന്ന് കർത്താവ് അവനോടു പറഞ്ഞു. ഉള്ളിൽ വസിക്കുന്ന ഒരുവൻ എന്ന നിലയിൽ നാം എല്ലാവരും കർത്താവിനെ അനുഗമിക്കണം. നാം അനുഗമിക്കേണ്ടവനായ “എന്നെ”എന്നവൻ നമ്മുടെ ഉള്ളിലുണ്ട്.

b.    നാം വീണ്ടും ജനിക്കുകയും കർത്താവിനാൽ നിയോഗിക്കപ്പെടുകയും ചെയ്തശേഷം എന്തു വിലകൊടുത്തും നാം കർത്താവിനെ സ്നേഹിക്കണം എന്നും എന്തും ത്യജിച്ച് അവസാനംവരെ അവനെ അനുഗമിക്കണം എന്നും കാണിക്കുന്ന ഒരു ചിത്രമാണ്, ഈ അദ്ധ്യായം

2.    അവന്റെ അനുയായികളിൽ ചിലർ അവൻ വരുന്നതുവരെ ജീവിച്ചിരിക്കും എന്ന് സൂചിപ്പിക്കുന്നു

വ്യാഴം:

3.    ശിഷ്യന്മാർ അവനെ അനുഗമിക്കുകയും അവനോടൊപ്പം അവന്റെ അദൃശ്യസാന്നിദ്ധ്യത്തിൽ ജീവിക്കുകയും അവൻ ദൃശ്യസാന്നിദ്ധ്യത്തിൽ വരുവാൻ അവനായി കാത്തിരിക്കുകയും ചെയ്യുന്നു

a.     എങ്ങനെ അവന് തന്നെ അനുഗമിക്കുവാൻ നമ്മോട് ആവശ്യപ്പെടുവാൻ കഴിയും? ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം കർത്താവിന്റെ അദൃശ്യസാന്നിദ്ധ്യമാണ്

b.    കർത്താവിന്റെ അത്ഭുതകരമായ സാന്നിദ്ധ്യമാണ് താക്കോൽ. ഈ യുഗത്തിൽ, തന്റെ അദൃശ്യസാന്നിദ്ധ്യം അവന്റെ ദൃശ്യസാന്നിദ്ധ്യത്തെക്കാൾ മെച്ചമാണ്. അവന്റെ അദൃശ്യസാന്നിദ്ധ്യം ഏറെ പ്രിയങ്കരവും ലഭ്യവും പ്രബലവും സമ്പന്നവും യഥാർത്ഥവും ആണ്.

ഉപസംഹാരം:

·         യോഹന്നാൻ 20-ലും 21-ലും വിവരിച്ചിരിക്കുന്ന കാര്യങ്ങളുടെ കാലദൈർഘ്യം വളരെ വിശാലമാണ്. അത് കർത്താവിന്റെ പുനരുത്ഥനത്തിന്റെ കണ്ടെത്തലോടുകൂടെ ആരംഭിച്ച്, അവന്റെ മടങ്ങിവരവോടുകൂടെ അവസാനിക്കുന്നു.

·         കർത്താവിന്റെ പുനരുത്ഥാനത്തിനും അവന്റെ മടങ്ങിവരവിനും ഇടയിൽ നമുക്ക് സംഭവിക്കുവാനിരിക്കുന്നതെല്ലാം ഈ രണ്ട് അദ്ധ്യായങ്ങൾ കാണിക്കുന്നു.

·         സഭായുഗത്തിലെ ക്രിസ്തീയജീവിതത്തോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ രണ്ടു സംഭവങ്ങൾക്കിടയിലാണ്.

·         യോഹന്നാന്റെ സുവിശേഷത്തിന് ഉപസംഹാരമില്ല. ഈ പുസ്തകം അടച്ചിട്ടില്ല; അതിപ്പോഴും ആത്മാവിന്റെ രചനയിലാണ്.

·         ഈ പുസ്തകം ഇപ്പോഴും രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നാമും അതിന്റെ രചനയിൽ ഉൾപ്പെട്ടിരിക്കുന്നു

 


വെള്ളി:

ചോദ്യങ്ങൾ:

1.    പത്രോസിന്റെ ശക്തി കൈകാര്യം ചെയ്യപ്പെട്ടത്  എങ്ങനെയെന്ന് വിശദമാക്കുക?

2.    കർത്താവിനോടുള്ള പത്രാസിന്റെ സ്നേഹം പുനഃസ്ഥാപിച്ചതിനുശേഷം, കർത്താവ് എന്ത് കൽപ്പിച്ചു

3.    കർത്താവിൽ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നതിന്റെ അർഥം വിശദമാക്കുക

4.    കർത്താവ് തന്റെ അനുയായികളായ ശിഷ്യന്മാരോടുകൂടെ നടന്നത് എങ്ങനെ എന്ന് വിശദമാക്കുക

5.    അധ്യായം 20 ഉം 21-ന്റെയും പ്രത്യേകതകൾ വിശദമാക്കുക

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page